ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ അതീവ ജാഗ്രത നിർദേശമായ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലാണ് ഈ കടുത്ത നടപടി. കോഴിക്കോട്ടെ കക്കയം, കരിയാത്തുംപാറ അടക്കമുള്ള മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ജലാശയങ്ങളിലും സന്ദർശനം നിരോധിച്ചു.
വിവിധ ജില്ലകളിലെ പ്രധാന നിയന്ത്രണങ്ങൾ:
ഇടുക്കി: ജില്ലയിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ ജില്ലയിലെത്തിയിട്ടുള്ള സഞ്ചാരികൾ സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണം.
വയനാട്: എല്ലാവിധ സാഹസിക ടൂറിസം കേന്ദ്രങ്ങൾക്കും ട്രെക്കിങ്ങിനും ഹോംസ്റ്റേകൾക്കും താത്കാലിക നിരോധനമുണ്ട്.
തിരുവനന്തപുരം, കൊല്ലം: പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം, കല്ലാർ-പൊന്മുടി റോഡ്, പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ എന്നിവ പൂർണ്ണമായി അടച്ചു.
കോട്ടയം: ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്ക് ഈ മാസം 4 വരെ പ്രവേശനമില്ല. ഈരാറ്റുപേട്ട-വാഗമൺ പാതയിൽ രാത്രിയാത്രയും തടഞ്ഞു.