തിരുവനന്തപുരം: പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയത്തിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ഡോക്ടർ വിജയരാഘവൻ കാർഡിയോളജി രംഗത്ത് നൂതനമായ പലമാറ്റങ്ങൾക്കും തുടക്കമിട്ടു. രാജ്യം പത്മശ്രീ നൽകി ആദരിച്ച ഡോക്ടറുടെ പല പ്രബന്ധങ്ങളും ആഗോള രംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണ്. ഹൃദയതാളമറിയാൻ ഡോ വിജയരാഘവന് സ്റ്റെതസ്കോപ്പിൻറെ ആവശ്യം ഇല്ലെന്ന പ്രയോഗം തന്നെയുണ്ട്. പതിറ്റാണ്ടുകളായി ചിരിച്ചുകൊണ്ട് രോഗികളെ നോക്കുന്ന ഡോക്റുടെ ആശ്വാസ കരങ്ങൾ തിരുവനന്തപുരവും കേരളവും രാജ്യവും വൻകരകളും കടന്ന് വ്യാപിച്ചു. രോഗികൾക്ക് ആശ്വാസം ഡോക്ടറുമാരുടെ സംശയങ്ങൾക്ക് മറുപടിയുമായിരുന്നു വിജയരാഘവൻ. രാജ്യത്തെ ആദ്യ 2 ഡി എക്കോ കാർഡിയോഗ്രാഫി ലബോറട്ടറിക്ക് തുടക്കമിട്ടത് വിജയരാഘവൻ ഡോക്ടറായിരുന്നു.