വിലക്ക്' ലംഘിച്ചു; ക്ഷേത്രത്തില്‍ മീനും ആട്ടിറച്ചിയും കഴിച്ച് ബംഗാള്‍ മുഖ്യമന്ത്രി

ദുര്‍ഗാപൂജയോട് അനുബന്ധിച്ച് നോണ്‍വെജ് ആഹാരം ഒഴിവാക്കണമമെന്ന വിവിധ ഹിന്ദു സംഘടനകളുടെ ആഹ്വാനം നിലനില്‍ക്കെ, കാളിഘട്ട് ക്ഷേത്രത്തില്‍ മീനും ആട്ടിറിച്ചയും കഴിച്ച് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസി ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ബസ്മതി അരികൊണ്ടുള്ള ചോറ്, മീന്‍ പൊരിച്ചത്, മീന്‍ തല, ബലി കഴിച്ച ആടിന്റെ ഇറച്ചി തുടങ്ങിയവയാണ് ഇവിടെ പ്രസാദം.

ഭാഗേശ്വര്‍ധാം മുഖ്യപുരോഹിതന്‍ ധീരേന്ദ്രകൃഷ്ണ ശാസ്ത്രിയാണ് ദുര്‍ഗാപന്തലിന് സമീപം മത്സ്യ - മാംസാഹാരങ്ങള്‍ വില്‍ക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടു, ബംഗാള്‍ ബിജെപി പ്രസിഡന്റ് സമിക് ഭട്ടാചാര്യ ഇത് തള്ളിയിരുന്നു.

ഇന്നലെ മമുഖ്യമന്ത്രി സുവേന്ദു അധികാരി മീനും ഇറച്ചിയും കഴിച്ച് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി. ബംഗാളി ജീവിതത്തിന്റെ ഭാഹമാണ് മീനും ആട്ടിറച്ചിയും. മതാചാരങ്ങളും ഭക്ഷണക്രമങ്ങളും ബംഗാളില്‍ ഒന്നിച്ചാണ് പോകുന്നതെന്ന് സുവേന്ദു പറഞ്ഞു.