പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞിരുന്നു. പിന്നീട് ടോൾ പിരിവ് പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർധന തടയുകയും ചെയ്തു. അതിനാൽ 2024ലെ ടോൾ നിരക്കാണ് പാലിയേക്കരയിൽ ഇപ്പോഴും പിരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ടോൾ നിരക്കിന് ഹൈക്കോടതിയും പച്ചക്കൊടി കാണിച്ചാൽ കാറുകൾക്ക് നിലവിലെ നിരക്കിനേക്കാൾ 10 ശതമാനത്തിലേറെ കൂടുതൽ തുക നൽകേണ്ടിവരും.