ഇനി നാം ഔദ്യോഗികമായി ‘കേരളം’; ചർച്ച കൂടാതെ ലോക്‌സഭയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിൽ യാതൊരുവിധ ചർച്ചകളും കൂടാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിന്മേലുള്ള മുഴുവൻ നടപടിക്രമങ്ങളും വെറും ആറു മിനിറ്റുകൾ കൊണ്ടാണ് സഭ പൂർത്തിയാക്കിയത്.

കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബിൽ അന്നുതന്നെ പാസാക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് സാധ്യമായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ കാര്യപരിചയ പട്ടികയിൽ ഉൾപ്പെടുത്തി ബിൽ വീണ്ടും പരിഗണനയ്ക്ക് എടുക്കുകയും അതിവേഗം പാസാക്കുകയുമായിരുന്നു. 'സഹകരണ വികസന കോർപ്പറേഷൻ' ബില്ലിനൊപ്പമാണ് സംസ്ഥാനത്തിന്റെ പേരുമാറ്റ ബില്ലും ലോക്‌സഭയുടെ പരിഗണനയ്ക്ക് വന്നത്.