ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ബങ്കിപ്പുരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിജെപി തുടർച്ചയായി ജയിച്ചുകയറുന്ന മണ്ഡലത്തിൽ പരമ്പരാഗത വോട്ടുബാങ്ക് നിലനിർത്താൻ യുവനേതാവ് നീരജ് കുമാർ സിൻഹയെയാണ് ബിജെപി രംഗത്തിറക്കിയത്. ആർജെഡിക്കായി രേഖാ കുമാരിയും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ കന്നിയങ്കത്തിനായി ബിജെപിയുടെ ഈ ശക്തമായ കോട്ട തന്നെ തെരഞ്ഞെടുത്ത പ്രശാന്ത് കിഷോറിന് മുന്നിൽ എതിരാളികൾക്ക് അടിപതറുകയായിരുന്നു.