പരസ്പരം വീഡിയോ കോളിൽ സംസാരിച്ച ശേഷം കാസർഗോഡ് സ്വദേശിയായ ബാങ്ക് ജീവനക്കാരിയും പ്രതിശ്രുത വരനും ജീവനൊടുക്കി.

കർണാടകയിലെ താമസസ്ഥലത്ത് മലയാളി ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ. കാസർഗോഡ് പൂച്ചക്കാട് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീ (24), കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ എന്നിവരാണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും വീഡിയോ കോൾ ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.


അമലും അനുശ്രീയും
കർണാടകയിലെ എസ്ബിഐ ഇൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. അമൽ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വിവരമറിഞ്ഞതിന് പിന്നാലെ അമലിനെ എറണാകുളത്തെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വരുന്ന ഡിസംബർ 26-ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് സംഭവം. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കർണാടക പോലീസും കേരള പോലീസും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)