വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീട് വിട്ടിറങ്ങിയതെന്ന് ജയ്‌സൽ പോലീസിനെ അറിയിച്ചു. കുടുംബത്തിൽ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഫോണിൽ സംസാരിക്കുമ്പോഴെല്ലാം സന്തോഷത്തോടെയാണ് കാര്യങ്ങൾ പങ്കുവെച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഭാര്യയെയും മകനെയും കണ്ടെത്തണമെന്നുമാണ് ജയ്‌സലിന്റെ ആവശ്യം.
കഴിഞ്ഞ നാല് വർഷമായി പ്രവാസിയായ ഇദ്ദേഹം, വിവാഹം കഴിഞ്ഞ് എട്ട് വർഷത്തോളം കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ ആയിരുന്നു. തുടർന്ന് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് വീണ്ടും വിദേശത്തേക്ക് പോവേണ്ടി വന്നത്. ജൈസലിന്റെ പരാതിയിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
