ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ഈ പ്രദേശത്തേക്ക് സഞ്ചാരികളുടെ വൻ തിരക്കായി. വന്യജീവി സാന്നിധ്യമുള്ളതും അപകടസാധ്യതയേറിയതുമായ അതീവ പരിസ്ഥിതി ലോല മേഖലയിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നതും വഴിതെറ്റി അപകടങ്ങളിൽപ്പെടുന്നതും തടയാൻ പ്രദേശത്ത് വനംവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മുൻകരുതലുകളോ ഗൈഡുകളോ ഇല്ലാതെ ഉൾക്കാട്ടിലേക്ക് എത്തുന്നത് വഴിതെറ്റാനും വന്യജീവി ആക്രമണങ്ങൾക്കും കാരണമാകും. ഇത്തരം പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ വനംവകുപ്പ്, വനനിയമം ലംഘിച്ച് ഉൾക്കാടുകളിൽ കയറുന്നവർക്കെതിരെയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി തുടരുമെന്ന് അറിയിച്ചു.
