മഴക്കാലത്ത് വൻതോതിൽ വെള്ളം ഒഴുകിയെത്തുന്ന ഈ പ്രദേശത്ത് റോഡിന്റെ വശങ്ങളിലുള്ള മണ്ണൊലിപ്പും പാർശ്വഭിത്തികളുടെ അപകടനിലയും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ കോൺക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് പകരം ഇത്തരത്തിൽ താൽക്കാലിക പരിഹാരങ്ങൾ നടപ്പാക്കിയതിനെതിരെ പ്രദേശവാസികളും യാത്രക്കാരും പ്രതിഷേധം ഉയർത്തുന്നു.
അപകടസാധ്യതയേറിയ ഈ ഭാഗങ്ങളിൽ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതിന് മുൻപ് സുരക്ഷിതമായ രീതിയിൽ പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കോൺക്രീറ്റ് ഉറപ്പില്ലാതെ നട്ടും ബോൾട്ടും കൊണ്ട് മാത്രം നിർമ്മിച്ചിരിക്കുന്ന ഈ ഭാഗം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാമെന്ന അവസ്ഥയിലാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.
എന്നാൽ ഈ ഭാഗത്ത് അപകട സാഹചര്യമില്ലെന്ന് ദേശീയപാത അതോറി അധികൃതർ പറഞ്ഞു. ഐഐടിയുടെ നിർദേശാനുസരണം ഉള്ള രൂപകൽപനയാണ് ഇതെന്നും തകർച്ച ഭീഷണി ഇല്ല എന്നുമാണ് അധികൃതരുടെ വിശദീകരണം.
