ഘാനയോട് വഴങ്ങിയ സമനില വഴങ്ങിയതിന്റെ കണക്കു തീർക്കാൻ തുടർച്ചയായി ആക്രമിച്ച ഇംഗ്ലണ്ടിനെ ഒരു വിധേന പനാമ ആദ്യ പകുതിയിൽ ഗോളടിക്കാതെ തളച്ചു. എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. 62-ാം മിനിറ്റിൽ ബുക്കായോ സാക്കയുടെ കോർണർ കിക്ക് ഇടങ്കാലൻ ഷോട്ടിലൂടെ ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനെ മുന്നിൽ എത്തിച്ചു.
എന്നാൽ മുൻ ചാമ്പ്യന്മാരുടെ പോരാട്ടം അവിടെയും തീർന്നില്ല. ആദ്യ ഗോൾ നേടി അഞ്ചു മിനിട്ടുകൾക്ക് ശേഷം ബെല്ലിംഗ്ഹാം ഇടതുവിങ്ങിൽ നിന്നും ചെയ്ത പാസ്സ് സ്വീകരിച്ച നായകൻ ഹാരി കെയ്ൻ തന്റെ പതിനൊന്നാം ലോകകപ്പ് ഗോൾ സ്വന്തമാക്കി. ഇതോടെ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായി താരം മാറി.
