ജീവിതാവസാനം വരെ ചേർത്തുപിടിക്കാം, എന്ന് വാക്ക് ഒരു വർഷം തികയും മുൻപേ പ്രിയതമയെ വെട്ടി വീഴ്ത്തി ഭര്‍ത്താവ്. പൊൻകുന്നത്തെ നടുക്കി ദാരുണ അന്ത്യം...

പൊൻകുന്നം: ഇൻസ്റ്റഗ്രാം റീലുകളിലും പോസ്റ്റുകളിലും പ്രണയം തുളുമ്പുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ദമ്പതികൾ, ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി മടങ്ങി. പൊൻകുന്നം പഴയചന്ത തോണിപ്പാറ റോഡിന് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന സാജൻ മാത്യുവും (34), ഭാര്യ അനുഷയും (29) മരണപ്പെട്ട വാർത്ത കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്..

'ജീവിത അവസാനം വരെ ചേർത്തുപിടിക്കുവാൻ നീ ഉണ്ടാവണം' എന്ന അടിക്കുറിപ്പോടെ സാജനും, അനുഷയും ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഏകദേശം ഒരു വർഷം മുൻപാണ്. ഈ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ പോലും പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന ദൃശ്യങ്ങൾ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പ്രണയപ്രകടനങ്ങൾക്കെല്ലാം അപ്പുറം ആ ദാമ്പത്യത്തിൽ കനലുകൾ എരിയുകയായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല..

രണ്ടാം നിലയിലുള്ള വാടകവീട്ടിലെ മുറിയിൽ കഴുത്തിന് മാരകമായി മുറിവേറ്റ നിലയിലാണ് ഇരുവരുടെയും കണ്ടെത്തിയത്. അനുഷയെ വെട്ടിയ ശേഷം, സാജൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസ്സുകാരി മകളെ സുരക്ഷിതയായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരാകുമെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത വിധം വൈകാരികമായ തകർച്ചയിലായിരുന്നു ആ നിമിഷമെന്ന് പോലീസ് സംശയിക്കുന്നു..

'പുറമെക്ക് അതിമനോഹരമെന്ന് തോന്നിപ്പിക്കുന്ന സോഷ്യൽ മീഡിയ ജീവിതങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മാനസിക സംഘർഷങ്ങളുടെ നേർച്ചിത്രമാണ് ഈ സംഭവം.'

​നിസ്സാരമായ തർക്കങ്ങൾ പോലും മരണത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള അക്രമവാസന യുവതലമുറയിൽ വർദ്ധിക്കുന്നു. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ, പരിഹരിക്കാൻ കൗൺസിലിംഗിനോ മറ്റോ മുതിരാതെ, പ്രശ്നങ്ങൾ ഉള്ളിലൊതുക്കി ഒടുവിൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യം ഗൗരവകരമാണ്.

​സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾ' ഇമേജിനേക്കാൾ പ്രധാനം പരസ്പര ബഹുമാനവും മാനസികമായ ഐക്യവുമാണെന്ന് ഈ ദാരുണ സംഭവം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു..