മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ മോശമായ സാഹചര്യത്തിൽ കാണാനിടയാകുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെങ്കിലും മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും ചേർന്ന് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ഇവരെ വീട്ടിൽ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷയ്ക്കായി മുൻ ഡിജിപി ആർ. ശ്രീലേഖയുടെ നിർദേശപ്രകാരം പോലീസിന്റെ ‘112’ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് കാര്യമായ ഇടപെടലുകൾ നടത്താതെ പിൻവാങ്ങിയതായും ആക്ഷേപമുണ്ട്.
