സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിയില്‍ കരിഞ്ചന്ത വില്‍പ്പന വ്യാപകം.

സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിയില്‍ കരിഞ്ചന്ത വില്‍പ്പന വ്യാപകം. ഭക്ഷ്യവകുപ്പ് നടത്തിയ ഒറ്റ ദിവസത്തെ പരിശോധനയില്‍ കണ്ടെത്തിയത് 64 ഇടങ്ങളിലെ അനധികൃത കച്ചവടം. കോട്ടയം ജില്ലയില്‍ നിന്ന് 57 ഗ്യാസ് സിലിണ്ടറും തിരുവനന്തപുരം ജില്ലയില്‍ നിന്ന് 7 സിലിണ്ടറുകളുമാണ് പിടി കൂടിയത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനായി പൊലിസിന്റെ സഹായത്തോടെ പരിശോധന വ്യാപകമാക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കരിഞ്ചന്ത വില്‍പ്പന കണ്ടെത്തിയാല്‍ കേസെടുക്കാനുമാണ് തീരുമാനം.

ഇറാന്റെ അനുമതിയോടെ ഹോര്‍മുസ് പിന്നിട്ട ഈ ടാങ്കറുകള്‍ ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ തീരത്തെത്തും. എല്‍പിജി ടാങ്കര്‍ ശിവാലിക് നാളെ ഗുജറാത്തിലെ മുദ്ര തുറമുഖത്തും നന്ദാ ദേവി മറ്റന്നാള്‍ കണ്ട്ല തുറമുഖത്തും എത്തിച്ചേരും. 22 കപ്പലുകള്‍ കൂടി ഇനിയും ഹോര്‍മൂസ് കടക്കാനുണ്ട്. ഹോര്‍മൂസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ കപ്പലുകളുള്ളത്. ഇതില്‍ ആറെണ്ണം എല്‍പിജി ടാങ്കറും നാലെണ്ണം എണ്ണ ടാങ്കറുമാണ്.