കഴിഞ്ഞ ഒരാഴ്ചയായി സന്തോഷ് പതിവായി ഇവിടെ വോളിബോൾ കളിക്കാൻ എത്താറുണ്ടായിരുന്നു. ശനിയാഴ്ച കളിക്കിടെ പെട്ടെന്ന് അവശനായ സന്തോഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ സി.പി.ആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ വെങ്ങാനൂരിലെ ഗാന്ധി സ്മാരക ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. വിഴിഞ്ഞം പോലീസ് സ്റ്റേഷന് എതിർവശത്ത് തുണിക്കട നടത്തിവരികയായിരുന്നു സന്തോഷ്. വിഴിഞ്ഞം പോലീസ് സംഭവത്തിൽ കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ധ്യ. ആറുവയസ്സുകാരി ധ്വനി ഏക മകളാണ്.
