യുവതലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയത്രി കെ.എസ്. നന്ദിതയുടെ ജന്മ വാർഷികദിനം

പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നൽകിയ കവയിത്രിയായിരുന്ന കെ.എസ്. നന്ദിത എന്ന നന്ദിത. 1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ശ്രീധര മേനോന്റെയും പ്രഭാവതിയുടെയും മകളായായി ജനനം. ഗവ. ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ, ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ മികവ് പുലർത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടിൽ ഡബ്ലു.എം.ഒ ആർട്സ് & സയൻസ് കോളേജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഒഴിവു ദിവസങ്ങളിൽ പോലും കോളേജിലെത്തി പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിച്ച് തീർക്കുന്ന അധ്യാപിക.... ലൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് കുറിപ്പുകൾ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി... വിദ്യാർത്ഥികളുമായി നല്ല സൗഹൃദം പുലർത്തിയതിനാൽ ഇടയ്ക്ക് പിണങ്ങി ക്ലാസ്സിൽ നിന്നിറങ്ങി പോകുന്ന ടീച്ചർ നന്ദിത
1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. കല്പറ്റ ജില്ലാ സഹകരണ ബാങ്കിൽ ജനറൽ മാനേജറായിരുന്ന നന്ദിതയുടെ പിതാവ് കോഴിക്കോട്ടുകാരനായ എം.ശ്രീധര മേനോനും അമ്മ പ്രഭാവതിയും മകളുടെ മരണത്തിൽ തകർന്നുപോയി. മരണത്തിനു ശേഷം അവരുടെ ഡയറിയില്‍ നിന്ന് കണ്ടെത്തിയ കവിതകള്‍ ‘നന്ദിതയുടെ കവിതകള്‍’ എന്ന പേരില്‍ സമാഹാരമായി പ്രസിദ്ധീകരിച്ചു. മരണത്തിനു ശേഷമാണ് നന്ദിതയിലെ എഴുത്തുകാരിയെ അടുത്ത ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത്. ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകളെഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയതനുസരിച്ച് 1987 ൽ ഇംഗ്ലീഷിലാണ് ആദ്യത്തെ കവിതയെഴുതിയത്. 

✒️ the touch of affection
the aching need of what i sought
leaves me out of all the fairs
my mask, too fine and serene,
my smile ugly, words worthless,
the massk is torn to pieces.
still i wear a self-conscious laugh
facing the world out of its beauty
to frown with disdain...

✒️ നിന്റെ പുഞ്ചിരിയിൽ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിർവ്വികാരതയിൽ ഞാൻ തളരുന്നതും
എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു
പക്ഷേ... ഞാൻ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ - (1989)

കാത്തിരിപ്പും, നിദ്രയും, പ്രകൃതിയും, സ്വപ്നവും, ഒറ്റപ്പെടലും നന്ദിതയുടെ കവിതകളിൽ കാണാം. നന്ദിതയുടെ യാത്ര ജനിക്കും മൃതിക്കുമിടയിലായിരുന്നു. അതിനിടയിലൊരു വേള നന്ദിതയുടെ മുന്നിലെ വഴികൾ അവസാനിച്ചുവോ?

✒️ നീണ്ട യാത്രയുടെ ആരംഭത്തിൽ
കടിഞ്ഞാണില്ലാത്ത കുതിരകൾ കുതിക്കുന്നു,
തീക്കൂനയിൽ ചവുട്ടി വേവുന്നു.
ഇനി നമ്മളെങ്ങോട്ട് പോകാൻ...
എനിക്കിനി മടക്കയാത്ര....(1992)

കോഴിക്കോട് ഫാറൂക്ക് കോളേജിൽ പഠിക്കുന്ന സമയത്ത് ജന്മദിനത്തിൽ തന്റെ സ്വകാര്യ ഡയറിയിൽ നന്ദിത കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു.

✒️ എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു
അന്ന്... ഇളം നീല വരകളുളള വെളുത്ത കടലാസ്സിൽ
നിന്റെ ചിന്തകൾ പോറി വരച്ച്
എനിക്ക് നീ ജന്മസമ്മാനം തന്നു.
തീയായിരുന്നു നിന്റെ തൂലികത്തുമ്പിൽ എന്നെ ഒരുക്കാൻ പോന്നവ
അന്ന്, തെളിച്ചമുളള പകലും
നിലാവുളള രാത്രിയുമായിരുന്നു.
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങി പോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ പായസത്തിനുമിടയ്ക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക. ഒടുവിൽ പഴയ പുസ്തകക്കെട്ടുകൾക്കിടയ്ക്കു നിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി
കെട്ടുപോയിരുന്നു.' - (1988)

വയനാട്ടിലെ മടക്കിമലയിലെ വീടിനരികിൽ അമ്മ നട്ട പവിഴമല്ലിയുടെയും പാരിജാതത്തിന്റെയും തണലിൽ നന്ദിത ഉറങ്ങുകയാണ്.. താൻ പ്രണയിച്ച മരണത്തെ പുൽകി... എന്നും തിളങ്ങിയിരുന്ന ആ കണ്ണുകൾ അടച്ച്... പതിയെ വീശുന്ന കാറ്റിനും അതിൽ താഴെ പതിക്കുന്ന പൂക്കൾക്കും ചോദിക്കാനുളളത് ഇത്ര മാത്രം.. എന്തിനായിരുന്നു?

✒️ പിന്നെ നീ മഴയാകുക
ഞാൻ കാറ്റാകാം.
നീ മാനവും ഞാൻ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോൾ
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോൾ
നമുക്ക് കടൽക്കാറ്റിന്റെ ഇരമ്പലിന് കാതോർക്കാം... (1992).
കടപ്പാട്. വിവിധ മാധ്യമങ്ങൾ.
നന്ദിത( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)​

ജീവിതം ചിലർക്ക് പലതും നിഷേധിക്കും. എന്നാൽ നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാൻ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ച സ്നേഹമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും..പലതും ബാക്കി വെച്ച്...ഇരുട്ടിലേക്ക് എന്നും പ്രകാശിച്ചിരുന്ന ആ കവയിത്രി തന്റെ തൂലികയുമായി കടന്നുപോയിട്ട് 26 വർഷമായി . ജീവിതത്തോട് ഇത്രയേറെ മമതയുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ വെച്ചാണ് മരണവുമായി പ്രണയത്തിലായതെന്ന് സഹപ്രവർത്തകർക്കോ സുഹൃത്തുകൾക്കോ അറിയില്ല. അതോ മരണത്തിന് നന്ദിതയോട് അസൂയയായിരുന്നോ? ഏറെ പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട് മരണം അതിന്റെ കറുത്ത ചിറകുകൾ വിരിച്ച് പ്രണയിക്കുകയായിരുന്നോ?

വിങ്ങുന്ന പ്രണയവും മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകൾക്ക്. കോളേജ് വരാന്തകളിലെ ചുവരുകളിൽ കോറിയിട്ട വരികളിൽ പലതും നന്ദിതയുടേതാണ്. ഇന്ന് സോഷ്യൽമീഡിയയിലും നന്ദിതയുടെ കവിതകൾക്ക് ആരാധകർ ഏറെയാണ്. കടലാസുകളിൽ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് ആരാധകർ ഇപ്പോഴും നന്ദിതയെ ഓർക്കുന്നു. 'നന്ദിയയുടെ കവിതകൾ' എന്ന പേരിൽ നിരവധി ഫേസ്ബുക്ക് പേജുകളും പ്രത്യക്ഷപ്പെട്ടു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികൾ 26 വർഷം കഴിഞ്ഞും അതേ തീക്ഷ്ണതയിൽ നിലകൊളളുന്നു.

പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നൽകിയ കവയിത്രിയായിരുന്നു നന്ദിത. ഒഴിവു ദിവസങ്ങളിൽ പോലും കോളേജിലെത്തി പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിച്ച് തീർക്കുന്ന അധ്യാപിക. ലൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് കുറിപ്പുകൾ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, വിദ്യാർത്ഥികളുമായി നല്ല സൗഹൃദം പുലർത്തിയതിനാൽ ഇടയ്ക്ക്് പിണങ്ങി ക്ലാസ്സിൽ നിന്നിറങ്ങി പോകുന്ന ടീച്ചർ , ഇങ്ങനെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓർക്കുന്നത്.എല്ലാ വർഷവും മുടങ്ങാതെ കോളേജിൽ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാർഷികം ആചരിക്കുന്നു.

1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ, ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ മികവ് പുലർത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടിൽ ഡബ്ലു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. കല്പറ്റ ജില്ലാ സഹകരണ ബാങ്കിൽ ജനറൽ മാനേജറായിരുന്ന നന്ദിതയുടെ പിതാവ് കോഴിക്കോട്ടുകാരനായ എം.ശ്രീധരമേനോനും അമ്മ പ്രഭാവതിയും മകളുടെ മരണത്തിൽ തകർന്നുപോയി. 'അന്ന് കിടക്കാൻ പോകുന്നതിനു മുൻപ് അമ്മയോടു നന്ദിത പറഞ്ഞു: ' അമ്മേ ഒരു ഫോൺ വരും. ഞാൻ തന്നെ അറ്റന്റു ചെയ്തുകൊള്ളാം'.

ആ ഫോൺ കോൾ വന്നതായി അച്ഛനോ അമ്മയോ കേട്ടില്ല. അർദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയിൽ സാരിത്തുമ്പിൽ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു'. (നന്ദിതയുടെ കവിതകൾ).
മരണശേഷമാണ് ഒരു ഡയറിയിൽ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകൾ അച്ഛനും അമ്മയും കണ്ടത്. ആ കവിതകളെല്ലാം ചേർത്ത് ഡോ.എം.എം.ബഷീർ മുൻകൈയെടുത്താണ് 'നന്ദിതയുടെ കവിതകൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. വയനാട്ടിലെ 'പ്രശാന്തി'യിൽ നന്ദിതയുടെ അച്ഛനുമമ്മയുമുണ്ട്....നന്ദിതയെക്കുറിച്ച് വന്ന ലേഖനങ്ങളും നന്ദിതയുടെ പുസ്തകങ്ങളും, നന്ദിതയുടെ ഓർമ്മകളുമായി ഇരുവരും ജീവിക്കുന്നു. നന്ദിതയുടെ അഡ്രസ്സിലേയ്ക്ക് ഇപ്പോഴും കത്തുകൾ വരാറുണ്ട്. മിക്കതും കോളേജ് വിദ്യാർത്ഥികളുടേതാണ്....

(കടപ്പാട് )
.
.