ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സ്റ്റൗ കത്തിച്ചതും ഉഗ്ര ശബ്ദം. നെടുമങ്ങാട് ചായക്കട അപകടത്തിൽ 3 ജീവൻ നഷ്ടം...

തിരുവനന്തപുരം: നെടുമങ്ങാട് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 3 പേർ മരിച്ചു. പൊട്ടിത്തെറിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന അഴിക്കോട് സ്വദേശി നവാസ് ഞായറാഴ്ചയും, പാലോട് പ്ലാവറ സ്വദേശി സിമി സന്തോഷ് ഇന്നലെയും, പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടില്‍ രാജി ഇന്ന് രാവിലെയും മരണപ്പെട്ടു..

കഴിഞ്ഞ 14ന് ആയിരുന്നു അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിൽ ഗ്യാസ് ചോർന്ന് പൊട്ടിത്തെറിയുണ്ടായത്. സ്ഥാപനത്തിലെ 2 ജീവനക്കാരും, ഭക്ഷണം കഴിക്കാന്‍ എത്തിയ നവാസ് എന്നയാളുമാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റ ഇവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പരുക്ക് ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഗ്ലാസ് കൊണ്ട് മറച്ച കടയിൽ ഗ്യാസ് ലീക്കായ വിവരം ആരും അറിഞ്ഞിരുന്നില്ല. ജീവനക്കാരിയായ സിമി ചായ ഉണ്ടാക്കാൻ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതോടെ തീ പടര്‍ന്നാണ് പരുക്കേറ്റത്. ഗ്ലാസ് കൊണ്ട് മറച്ച കടയിൽ ഗ്യാസ് ലീക്കായ വിവരം ആരും അറിഞ്ഞിരുന്നില്ല..