ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) 2023ലെ പഠനപ്രകാരം നഗര ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഏകാന്തതയോ സാമൂഹിക അകലത്തിന്റെ ലക്ഷണങ്ങളോ കാണപ്പെടുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം, തൊഴില്‍ ആവശ്യത്തിനുള്ള കുടിയേറ്റം, പഠന-തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ ബന്ധങ്ങളെ ദുര്‍ബലമാക്കി. ദീര്‍ഘകാല ഏകാന്തത ദിവസേന 15 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ ദോഷമാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ ഇപ്പോഴും പരിമിതമാണ്. കോവിഡ്-19 കാലഘട്ടം ഈപ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ബന്ധങ്ങള്‍ വിച്ഛേദപ്പെട്ടതും സമൂഹ ഇടപെടലുകള്‍ പലര്‍ക്കും പഴയ ബന്ധങ്ങള്‍ പുനനിര്‍മിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ഏകാന്തതയെ നേരിടാനുള്ള പ്രധാന മാര്‍ഗ്ഗം സഹാനുഭൂതിയും മനസ്സുതുറന്ന സംഭാഷണവുമാണ്.’ഒരു പുഞ്ചിരി, ഒരു സ്നേഹസംഭാഷണം,അല്ലെങ്കില്‍ ഒരാളെ കേള്‍ക്കാനുള്ള മനസ്സ്- ഇതാണ് ഈ മഹാമാരിക്കെതിരായ യഥാര്‍ത്ഥ ചികിത്സ’, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.