വയോധികയ്ക്കുള്ള ഉച്ചഭക്ഷണവുമായി ഇവരുടെ സഹോദരിമാര്‍ വീട്ടിൽ എത്തിയിരുന്നു. ഇവർ വന്ന സമയം പ്രതി വീട്ടിൽ ഉണ്ടായിരുന്നു. രോഗിയെ കാണാനെത്തിയ പ്രതിക്ക് കൂടി സഹോദരിമാര്‍ ഭക്ഷണം വിളമ്പി നല്‍കിയിരുന്നു.
തുടർന്ന് ഇവർ പോയതിനു ശേഷമാണ് പ്രതി കിടപ്പുരോഗിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. കൈകാലുകള്‍ തളര്‍ന്ന രോഗി ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി വായ പൊത്തിപ്പിടിച്ചു.
ഇതിനിടയ്ക്ക് വയോധിക പ്രതിയെ തട്ടിമാറ്റി നിലവിളിച്ചു. ഈ ശബ്ദം കേട്ടാണ് സഹോദരിമാർ തിരികെ മടങ്ങിയെത്തിയത്. അപ്പോഴേക്കും പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഉടൻ തന്നെ സഹോദരിമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല