സമുദ്ര തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാന വാഹിനി കപ്പലിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്നതാണ് വിമാനം. പിന്നീട് തിരികെ കപ്പലിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം അതിന് സാധിച്ചിരുന്നില്ല. ഇതിനിടയിൽ വിമാനത്തിന്‍റെ ഇന്ധനം കുറഞ്ഞ് തുടങ്ങുകയും അടിയന്തരമായി ലാൻഡ് ചെയ്യണ്ട അവസ്ഥ എത്തിയതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.ഇതിനുശേഷം വിമാനവാഹിനി കപ്പലിലുള്ള എഞ്ചിനിയർമാർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ വിദഗ്ധ സംഘം ജൂലൈ രണ്ടിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടുപോവുകയായിരുന്നു.
യുദ്ധവിമാനം നന്നാക്കാനായില്ലെങ്കിൽ ചില ഭാഗങ്ങള്‍ വേര്‍പ്പെടുത്തിയശേഷം ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍ -3 എന്ന കൂറ്റൻ വിമാനത്തിൽ കൊണ്ടുപോകുമെന്നാണ് വിവരം. എഫ്-35 ബിയുടെ അറ്റകുറ്റപണി തുടങ്ങിയാൽ എന്നുതീരുമെന്നതിലടക്കം വിദഗ്ധ സംഘം എത്തുന്നതിലൂടെ വ്യക്തമാകും. കൂടുതൽ സങ്കീര്‍ണമായ അറ്റകുറ്റപണി ആവശ്യമാണെങ്കിൽ കയറ്റി അയക്കാനായിരിക്കും തീരുമാനം.
യുകെ,യുഎസ്, ഇന്ത്യൻ വ്യോമസേന എന്നിവ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹെവി -ലിഫ്റ്ര് കാര്‍ഗോ വിമാനമാണ് ഗ്ലോബ്‍മാസ്റ്റര്‍. 77 ടണ്‍ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് രണ്ട് എഫ്-35 വിമാനങ്ങള്‍ വരെ വഹിക്കാനാകും. എന്നാൽ, എഫ്-35ന്‍റെ വലുപ്പം വെല്ലുവിളിയാണ്. 14 മീറ്റര്‍നീളവും 11 മീറ്ററോളം വീതിയമുള്ള എഫ്-35 ബി വിമാനത്തിന്‍റെ ചിറക് നീക്കം ചെയ്താലെ ഗ്ലോബ്‍മാസ്റ്ററിൽ കയറ്റനാകു.26 മീറ്റര്‍ വരെ നീളത്തിൽ കാര്‍ഗോ വഹിക്കാൻ കഴിയുമെങ്കിലും നാലു മീറ്റര്‍ മാത്രമാണ് ഗ്ലോബ് മാസ്റ്ററിന്‍റെ വീതി.