എഡ്‌ജ്‌ബാസ്റ്റണിലെ വമ്പൻ തോൽവിയിൽ പാഠംപഠിച്ച ഇംഗ്ലണ്ട് ഇന്ത്യയെ നേരിടാൻ ലോർഡ്സിൽ ഒരുക്കിയിരിക്കുന്നത് പേസും ബൗൺസും സ്വിംഗുമുളള പിച്ച്. ജീവനുള്ള പിച്ചിന്‍റെ ആനുകൂല്യം മുതലെടുത്ത് ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്നാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. ഏത് പിച്ചിലെ വെല്ലുവിളികളും നേരിടാൻ സജ്ജമെന്ന മറുപടിയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് ബാറ്ററിക്ക് കരുത്ത് പകരാൻ ജസ്പ്രീത് ബുമ്ര വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്താവും. ബുമ്ര തിരിച്ചെത്തുമ്പോള്‍ സ്ഥാനം നഷ്ടമാവുക പ്രസിദ്ധ് കൃഷ്ണക്കാവുമെന്നാണ് കരുതുന്നത്.