ആറ്റിങ്ങൽ, മംഗലപുരം, പോത്തൻകോട്, ശ്രീകാര്യം എന്നീ പൊലീസ് സ്റ്റേഷനുകളിലെ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ. അജയൻ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
നേരത്തെ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെടെ വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ രതീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറണ്ടും പുറത്തിറക്കിയിരുന്നു. പിന്നീട് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം തുടങ്ങിയത്.