പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വേട്ടനായി കൊണ്ടുപോയത്. ഞാനാണ് അവനെ കൊണ്ടുപോയി മുടി വെട്ടിച്ചത്. സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതും. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു. മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി. രക്ഷാകർത്താവ് എന്ന നിലയിൽ വലിയ മാനസിക വിഷമം ഉണ്ടാക്കി എന്നും പിതാവ് പറഞ്ഞു.
രണ്ടു അധ്യാപകരാണ് തന്നെ പുറത്ത് നിർത്തിയത്. വീട്ടിൽ നിന്നും അച്ഛനെ വിളിക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ പുറത്ത് തന്നെ നിൽക്കണമെന്നും പറഞ്ഞു. ഒരുപാട് നേരം പുറത്ത് നിൽക്കേണ്ടി വന്നു. മാനസികമായി ഇത് ഒരുപാട് വേദന ഉണ്ടായി. മൂന്നര മണിക്കൂറോളം പുറത്ത് നിൽക്കേണ്ടിവന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.
ഇത് സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാണിതെന്നും. കുട്ടിയുടെ പിതാവിന് മാത്രമാണ് പ്രശ്‌നം.13 വിദ്യാർത്ഥികളെ സമാന രീതിയിൽ പുറത്താക്കിയിരുന്നുവെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.