വലതുകൈ നഷ്ടമാക്കിയ വിധിയോട് ഇടത് കൈയുടെ കരുത്തിൽ ഐഎഎസ്നേടിയെടുത്ത പാർവതി ഗോപകുമാർഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ.

വലതുകൈ നഷ്ടമാക്കിയ വിധിയോട് ഇടത് കൈയുടെ കരുത്തിൽ ഐഎഎസ്
നേടിയെടുത്ത പാർവതി ഗോപകുമാർ
ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ.

സ്‌കൂള്‍ കാലം മുതല്‍ തളരാതെ പൊരുതിയ പാർവതി 2024ലെ സിവില്‍ സർവീസ് പരീക്ഷയില്‍ 282-ാം റാങ്ക് നേടിയാണ് ഐഎഎസ് സ്വന്തമാക്കിയത്.

സ്കൂൾ വിദ്യാർഥിയായിരിക്കെ
അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട
പാർവതി കൃത്രിമക്കൈയുടെ
സഹായത്തോടെയാണ് തുടർന്ന്
പഠിച്ചത്.

2010-ൽ അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നപ്പോൾ കുടംബമാകെ കണ്ണീരിലായി. പക്ഷേ,​ പന്ത്രണ്ടുകാരിയായ പാർവതി പതറിയില്ല. വലതുകൈ നൽകിയിരുന്ന പിന്തുണ ഇടതിലേക്ക് ആവാഹിച്ചു. പാഠഭാഗങ്ങൾക്ക് ചിട്ടയായി പഠിച്ചു. ഒപ്പം വായനയുടെ വിശാല ലോകത്തേക്കു പറന്നു. 

ബംഗളൂരുവിലെ നാഷണൽ ലോ സ്കൂളിൽ നിയമപഠനം കഴിഞ്ഞാണ് സിവിൽ സർവീസിലേക്ക് നടന്നടുത്തത്. ചില ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാർ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ.എസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂള്‍ അധ്യാപിക ശ്രീകല എസ്. നായരുടെയും മകളാണ് പാർവതി. സഹോദരി രേവതി തിരുവനന്തപുരം ഐസറിൽ പഠിക്കുന്നു.

അഭിനന്ദനങ്ങൾ