പള്ളിക്കൽ..പോരേടം കല്ലടത്തണ്ണി, ഇളമ്പ്രക്കോട്, ചന്തമുക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ രാത്രി വ്യാപകമായ മോഷണശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. നിരവധി ഇടങ്ങളിൽ മോഷ്ടാക്കൾ കുത്തിത്തുറക്കാൻ ശ്രമിച്ചപ്പോൾ, ഒരു വീട്ടിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞു.
ഇളമ്പ്രക്കോട് ജംഗ്ഷനിൽ ഒരു വഞ്ചിയുടെയും സമീപത്തെ കടയുടെയും കതകുകൾ കുത്തിത്തുറക്കാനുള്ള ശ്രമം മോഷ്ടാക്കൾ നടത്തിയിരുന്നു. പോരേടം പള്ളിക്ക് സമീപമുള്ള ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ, അതിന്റെ ദൃശ്യങ്ങൾ വീട്ടിലെ ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഇതേസമയം, പോരേടം ചന്തമുക്കിൽ നിന്നും ഇന്നലെ വെളുപ്പിന് സ്കൂട്ടർ മോഷണം നടന്നതായും, ഈ മോഷണത്തിന് മുമ്പുള്ള ദൃശ്യങ്ങളിൽ പെട്ട ആളുകളാവാമെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം.
മോഷണശ്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികൾക്കിടയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. സംഭവങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു , സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സംശയാസ്പദമായ പ്രവൃത്തികൾ കാണുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.