*വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കണം; വീട്ടിൽ നിന്ന് പുറപ്പെട്ടു എന്ന് മനസിലായാൽ പോലീസിൽ അറിയിക്കണം; വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; പുതിയ ഉത്തരവുകൾ ഇങ്ങനെ..!*

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധികൃതർക്ക് നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂ‌ൾ അധികൃതർ പാലിക്കേണ്ട നടപടികളെ കുറിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം അന്വേഷിക്കണം.* 

വീട്ടിൽനിന്നു വിദ്യാർഥി സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയാൽ വിവരം പൊലീസിനെ അറിയിക്കണം.*

സ്കൂളുകളിലെ ലാൻഡ് ഫോണിന്റെ പ്രവർത്തനം ഉറപ്പാക്കണം.*

ഐടി ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കണം.*

കുട്ടികളുടെ പരാതികളറിയാൻ സ്കൂളുകളിൽ പരാതിപ്പെട്ടി നിർബന്ധമായും സ്ഥാപിക്കണം.* 

കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള ക്രമീകരണം ഒരുക്കണം.*

സ്കൂളുകളുടെ അറ്റകുറ്റപ്പണി 27നു മുൻപു പൂർത്തീകരിക്കണം.* 

ഭിത്തികൾ പെയ്ന്റ് ചെയ്യണം.

സ്കൂൾ തുറക്കുന്ന ദിവസം വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾ എത്താൻ സാധ്യതയുള്ളതിനാൽ സ്‌കൂളിൽ പാർക്കിങ്ങിനു പ്രത്യേക ക്രമീകരണം ഒരുക്കണം.*

സ്കൂൾ അടുക്കളയിലെ പാചകപ്പാത്രങ്ങൾ അണുവിമുക്തമാക്കണം.* 

ഉപയോഗശേഷം സുക്ഷിച്ചിരിക്കുന്ന ധാന്യങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും ഉപയോഗിക്കുന്നില്ലെന്ന് പ്രധാനാധ്യാപകൻ ഉറപ്പാക്കണം.*

വനം തോട്ടം മേഖലകളിൽ വിദ്യാർഥികൾ നടന്നുവരുന്ന ഭാഗങ്ങളിലെ കുറ്റിക്കാടുകൾ തദ്ദേശ സ്വയംഭരണവകുപ്പും വനംവകുപ്പും ചേർന്നു നീക്കം ചെയ്യണം