*കിളിമാനൂരില്‍ വേടന്റെ പരിപാടി റദ്ദാക്കിയതില്‍ ചെളിവാരിയെറിഞ്ഞ് പ്രധിഷേധിച്ച സംഭവം ; കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്*

കിളിമാനൂരില്‍ വെള്ളല്ലൂരിൽ വേടന്റെ സംഗീത പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ പൊലീസ് കേസ്  .  കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്.

 ഇക്കഴിഞ്ഞ എട്ടിനായിരുന്നു വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. 

.പരിപാടിക്ക് എല്‍ഇഡി സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന്‍ ചിറയിൻകീഴ് സ്വദേശി ലിജു ഗോപിനാഥ് ഷോക്കേറ്റ് മരണപ്പെട്ടു. ഇതോടെയാണ് വേടന്റെ പരിപാടി മാറ്റിവെച്ചത്. തുടര്‍ന്ന് പരിപാടി കാണാനായി എത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. 

സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് യുവാക്കള്‍ പ്രതിഷേധിച്ചത്.

ലിജുവിന്റെ മരണത്തെ തുടര്‍ന്നാണ് കിളിമാനൂരിലെ വേടന്റെ പരിപാടി റദ്ദാക്കിയത്. ഇത്തരമൊരു സാഹചര്യത്തിൽ വേദിയിൽ വന്ന് പാട്ടുപാടുന്നതിന് തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പ്രേക്ഷകർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് വേടൻ പറഞ്ഞത്. 

എന്നാല്‍ പരിപാടി റദ്ദാക്കിയതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധം ഉണ്ടായത്. ചിലർ ക്യാമറകളുമായി എത്തി ജനങ്ങളുടെ അഭിപ്രായം ചോദിച്ചപ്പോഴാണ് ചിലർ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരത്തിൽ ക്യാമറയ്ക്ക് മുന്നിൽ പലരും പ്രതിഷേധം അഭിനയിക്കുകയായിരുന്നു. ഇവരാണ് ഇപ്പോൾ കേസിൽ പെട്ടിരിക്കുന്നത്. ക്യാമറയും മൈക്കും കണ്ടു വൈറലാകാൻ നോക്കിയവർക്ക് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടുന്നത് . മൊബൈൽ ക്യാമറകളുമായി എത്തിയവർ ജനങ്ങൾക്കിടയിലേക്ക് നിങ്ങൾക്ക് പ്രതിഷേധമില്ലേ എന്ന ചോദ്യവുമായി കടന്നു വന്നപ്പോഴാണ് പലരും _പ്രതിഷേധം_ അഭിനയിക്കാൻ തുടങ്ങിയത്. ആയിരക്കണക്കിന് ജനങ്ങൾ എത്തിയ പരിപാടിയിൽ ഇത്തരത്തിൽ പ്രതിഷേധം കടുത്തിരുന്നുവെങ്കിൽ വലിയ ദുരന്തത്തിലേക്കും നീങ്ങും ആയിരുന്നു . പ്രതിഷേധം സംഘടിപ്പിച്ചവരെയും അതിലേക്ക് നയിച്ചവരെയും കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പരിപാടിയുടെ സംഘാടകർക്കെതിരെ ആരോപണവുമായി ലിജുവിന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിക്കുന്നു. പരിപാടിയില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു.