ആറ്റിങ്ങൽ പാർലമെൻ്റിലെ പോളിങ് ബൂത്തുകൾ ക്യാമറ നിരീക്ഷണത്തിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെൻ്റിലെ എല്ലാ ബൂത്ത് കളിലും വോട്ടെടുപ്പ് മുഴുവൻ സമയ വീഡിയോ റിക്കാഡിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവായി. വോട്ടർ പട്ടികയിൽ വ്യാപകമായി ബോധപൂർവമായ വരുത്തിയിട്ടുള്ള ക്രമക്കേടുകൾ സംബന്ധിച്ച് ആറ്റിങ്ങലിലെ  സ്‌ഥാനാർത്ഥിയും, യു. ഡി. എഫ്. പ്രവർത്തകരും തെളിവ് സഹിതം ഉന്നയിച്ച ആക്ഷേപങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ടവർ മറുപടി നൽകിയില്ല തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തി എൽ. ഡി. എഫിന് മുൻതൂക്കമുണ്ടാക്കാൻ ഇലക്ടറൽ ഓഫീസർ മാരും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും കൂട്ടായി നടത്തിയ ക്രമക്കേടുകൾക്കെതിരെ ആറ്റിങ്ങൽ പാർലമെൻ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി  കേരള ഹൈകോടതിയിൽ സമർപ്പിച്ച 16024/24ആം നമ്പർ കേസിലാണ് പാർലമെൻ്റ് മണ്ഡലത്തിലെ 1423 ബൂത്തുകളിലും പൂർണ്ണ സമയം ക്യാമറ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്. സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്തവർക്കെതിരെയുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് നേതാക്കൾ പറഞ്ഞു.  തെരെഞ്ഞെടുപ്പ് പോളിങ് നടപടികൾ നിഷ്പക്ഷമായും നീതിപൂർവ്വമായും നടത്താത്ത ഉദ്യോഗസ്‌ഥർ കനത്ത നടപടി ഏറ്റു വാങ്ങേണ്ടി വരുമെന്ന് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.കരകുളം കൃഷ്‌ണപിള്ള മുന്നറിയിപ്പ് നൽകി.