നേരത്തെ ബാംഗ്ലൂരുവിൽ താങ്ങാൻ ആയിരുന്നു വ്യവസ്ഥ.
ഓരോ 15 ദിവസത്തിലും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോര്ട്ട് ചെയ്യണം.
ആ റിപ്പോർട്ട് കാരനാടക പോലീസ് കർണാടക പോലീസിന് കൈമാറണം എന്നും സുപ്രിം കോടതി നിർദ്ദേശിച്ചു.
ചികിത്സാർത്ഥം മറ്റെവിടെക്കെങ്കിലും പോകാനും അനുമതി ഉണ്ട്,
എന്നാൽ അതിന് കൊല്ലം ജില്ലാ പോലീസ് മേധാവി യിൽ നിന്ന് അനുമതി വാങ്ങണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
കർണാടക സർക്കാരിന്റെ എതിർപ്പ് മറികടന്നാണ് മദനിയുടെ ജാമ്യവ്യവസ്ഥയിൽ സുപ്രിം കോടതി ഇളവ് നൽകിയത്.
കോടതി ആവശ്യപ്പെട്ടാൽ മാത്രം മദനിക്ക് ഇനി ബാംഗ്ലരുവിൽ എത്തിയാൽ മതിയാകും.
പ്രത്യേക ഉപാധികളോ പോലീസ് സുരക്ഷ നിർദ്ദേശങ്ങളോ ഇല്ലാതെയാണ് ജാമ്യ വ്യവസ്ഥയിൽ സുപ്രിം കോടതി ഇളവ് നൽകിയിരിക്കുന്നത്.
നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് മദനി കോടതിയെ അറിയിച്ചിരുന്നു.
ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ അടക്കമുള്ള ചികിത്സ ആവശ്യമുണ്ടെന്നും മദനി കോടതിയെ അറിയിച്ചു.
സുരക്ഷ ചുമതല കേരള പോലീസിന് നൽകണമെന്നും, തങ്ങൻ ആകാത്ത അത്രയും ഭീമമായ തുകയാണ് കർണാടക പോലീസിന്റെ ചെലവുകൾക്കായി തനിക്ക് നൽകേണ്ടി വരുന്നതെന്നും മദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.