45 ദിവസം കൊണ്ട് നാലുകോടി രൂപ; തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്ര കർഷകൻ

തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രയിലെ കർഷകൻ. വെറും 45 ദിവസം കൊണ്ട് 4 കോടി രൂപയാണ് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന കർഷകൻ നേടിയത്. ഏപ്രിൽ ആദ്യ വാരമാണ് തൻ്റെ 22 ഏക്കർ കൃഷിയിടത്തിൽ ചന്ദ്രമൗലി തക്കാളി വിതച്ചത്. ജൂൺ അവസാനത്തോടെ വിളവെടുക്കാനായി. കർണാടകയിലെ കോലാർ ചന്തയിലാണ് ചന്ദ്രമൗലി തക്കാളികൾ വിറ്റത്. 15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഇവിടെ 1000 മുതൽ 1500 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ 45 ദിവസം കൊണ്ട് 40,000 പെട്ടികളാണ് ചന്ദ്രമൗലി വിറ്റത്.ആകെ കൃഷി ചെയ്യാൻ ചെലവായത് ഒരു കോടി രൂപയാണ് എന്ന് ചന്ദ്രമൗലി പറയുന്നു. നാല് കോടി രൂപ ആകെ ലഭിച്ചു.