മെഡലുകള്‍ ഗംഗയിലെറിഞ്ഞ് ഗുസ്തിതാരങ്ങള്‍ പ്രതിഷേധിക്കുന്നു

ന്യൂഡെല്‍ഹി . ബ്രിജ്ഭൂഷണ് എതിരായ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ മെഡലുകള്‍ ഗംഗയിലെറിഞ്ഞ് ഗുസ്തിതാരങ്ങള്‍ പ്രതിഷേധിക്കുന്നു. ഇന്ന് വൈകിട്ട് ആറിനാണ് സമരം. സമരത്തിനോട് പ്രധാനമന്ത്രിപ്രതികരിക്കാത്തതിനെതിരെ താരങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.

തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കും. ജന്തർ മന്ദറിൽ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്ത സാഹചര്യത്തിൽ, സമരവേദി അടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്. മഹിള മഹാ പഞ്ചായത്തിന് ശേഷം സമരസമിതി യോഗം ചേരാനായിരുന്നു നേരത്തെ യുള്ള പ്രഖ്യാപനം. ഡൽഹിയിൽ പ്രതിഷേധിച്ച മുഴുവൻ പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്തിനാൽ ഇത് വരെ യോഗം ചേരാൻ കഴിഞ്ഞില്ലെന്ന് താരങ്ങൾ അറിയിച്ചു. ഭൂരിഭാഗം പേരെയും അർദ്ധ രാത്രിയോടെയാണ് പോലീസ് വിട്ടയച്ചത്. തുടർ സമര സംബന്ധിച്ച് പ്രാഥമിക തീരുമാനം ഗുസ്തി താരങ്ങളുടെതാകും, അതിനുശേഷം കാപ്പ പഞ്ചായത്ത് നേതാക്കളും, കർഷകരും അടങ്ങുന്ന സമരസമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ജന്തർ മന്തറിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സമരം ഡൽഹി അതിർത്തികളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.