സുരക്ഷയ്ക്ക് വേണ്ടി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പൊലീസ് മേധാവി ഉചിതമായ മാർഗനിർദേശം കൊണ്ടുവരണമെന്നും അയൽവാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പരാതിയിൽ പറയുന്ന അയൽവാസിയായ രാജു ആന്റണി, ചേരാനെല്ലൂർ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് നോട്ടിസ് അയക്കാനും കോടതി ഉത്തരവിൽ നിർദേശിച്ചു. ജസ്റ്റിസ് വി അരുൺകുമാറിന്റേതാണ് ഉത്തരവ്. ഡിജിപിയെ സ്വമേധയ കക്ഷി ചേർത്ത കോടതി ഹർജിയുടെ പകർപ്പ് അദ്ദേഹത്തിന് അയക്കണമെന്നും കോടതി പ്രകടിപ്പിച്ച ഉത്കണ്ഠ അറിയിക്കണമെന്നും വ്യക്തമാക്കി. ഹർജി ഒരു മാസത്തിനകം പരിഗണിക്കും.