*റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു വ്യാജ നിയമന ഉത്തരവ് നൽകി കോടികൾ തട്ടിച്ച് കേസിലെ മുഖ്യപ്രതി പിടിയിൽ .*

വെഞ്ഞാറമൂട് നെടുമങ്ങാട് , വട്ടപ്പാറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരവധി
ഉദ്യേഗാർത്ഥികളിൽ നിന്നും ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയായ 
നെടുമങ്ങാട് താന്നിമൂട് രാമപുരംകിഴക്കുംകര പുത്തൻവീട്ടിൽ നിന്നും നിലവിൽ പൂവത്തൂർ ചെല്ലാങ്കോട് സുരാജ് ഭവനിൽ സുരാജിനെ യാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സതേൺ റെയിൽവേയിലെ വിവിധ തസ്തിക ജോലി വാഗ്ദാനം നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

സുരാജ് ഉദ്യേഗാർത്ഥികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് റെയിൽ വേയിൽ സ്ഥിരം ജോലി വാങ്ങി നൽകാമെന്ന്
വിശ്വസിപ്പിച്ച് ലക്ഷങ്ങൾ അഡ്വാൻസായി വാങ്ങിയശേഷം ഉദ്യോഗാർത്ഥികളെ ഡൽഹിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തുകയായിരുന്നു.ഈ സമയം റെയിൽവേ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ ആളുകളും സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് നാട്ടിൽ തിരികെ എത്തിച്ച ഉദ്യോഗാർത്ഥികളെ മാസങ്ങൾക്ക് ശേഷം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്ന പേരിൽ ചെന്നൈ സതേൺ റെയിൽവേ ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ചു റെയിൽവേ ഉദ്യോഗസ്ഥർ എന്ന വ്യാജേന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം തിരികെ നാട്ടിലേക്ക് അയക്കുകയായിരുന്നു.തുടർന്ന് ബാക്കി തുകയും വാങ്ങിയ ശേഷം റെയിൽ റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിൻറെ നിയമന ഉത്തരവ് തപാൽ വഴി ഉദ്യോഗാർഥികൾക്ക് നൽകുകയായിരുന്നു. നിയമന ഉത്തരവ് ലഭിച്ച എങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലിലഭിക്കാതെ വന്നതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.അന്വേഷണത്തിൽ ഈ നിയമന ഉത്തരവ് വ്യാജമായി തയ്യാറാക്കിയതാണെന്ന് കണ്ടെത്തുകയായിരുന്നു.

മുംബൈയിൽ സ്ഥിര താമസമാക്കിയ മലയാളികളുമായി ചേർന്നാണ് സുരാജ് തട്ടിപ്പ് നടത്തിയത്.
സുരാജ് നാട്ടിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് ഇതിൻറെ മറവിലാണ് ഇയാൾ കോടികൾ തട്ടിപ്പ് നടത്തിയത്.
വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസ് അന്വേഷണത്തിനായി തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ശിൽപ്പ ദേവയ്യ ഐപിഎസ് ആറ്റിങ്ങൽ ബി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിെ നെ നിയോഗിക്കുകയായിരുന്നു :
ഈ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിന് വേണ്ട നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി പിജി ബിനു വെഞ്ഞാറമൂട് ഇൻസ്പെക്ടർ എസ് എച്ച് ഒ അനൂപ് കൃഷ്ണ ഇൻസ്പെക്ടർമാരായ രാഹുൽ ഷാൻ പ്രദീപ്എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകിയത്