വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ നിർമാണത്തിലിരുന്ന പുലിമുട്ട് തകർന്ന നിലയിൽ. പുലിമുട്ടിന്‍റെ അവസാന ഭാഗമാണ് കടൽ ആക്രമണത്തിൽ തകർന്നത്. 15 മീറ്റർ ഭാഗം ഒലിച്ചു പോയെന്നാണ് പ്രഥമിക നിഗമനം.കഴിഞ്ഞ ദിവസം ഉണ്ടായ കടലാക്രമണത്തിലാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ നിർമാണം പുരോഗമിക്കുന്ന പുലിമുട്ട് ഭാഗങ്ങൾ ഒലിച്ചു പോയത്. 15 മീറ്ററോളം ഭാഗം തകർന്നുവെന്നാണ് പ്രാഥമിക നിഗമനം.രണ്ട് ദിവസം മുമ്പുണ്ടായ ശക്തമായ തിരയിൽ പുലിമുട്ട് ഭാഗങ്ങളിൽ വിള്ളൽ വീണിരുന്നു. പിന്നീടാണ് പുലിമുട്ടിൻ്റെ അവസാന ഭാഗമായ എണ്ട് ഡൗൺ തകർന്നത്. ഡ്രഡ്ജിഗിനിൻ്റെ ഭാഗമായി സ്ഥാപിച്ച ഷോർലൈൻ പൈപ്പുകൾക്കും കേടുപാട് സംഭവിച്ചു. എന്നാൽ ഇന്നലെ കടൽ ശാന്തമായതോടെ നിർമാണം പുനരാരംഭിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പുണ്ടായ ശക്തമായ തിരയിൽ പുലിമൂട്ടിന് കേടുപാട് സംഭവിച്ചിരുന്നു. തുടർന്ന് അക്രോ പോടുകൾ സ്ഥാപിച്ചു പുലിമുട്ട് ബലപ്പെടുതുമെന്ന് അറിയിച്ചിരുന്നു. ആകെ 3 കിലോമീറ്റർ നീളത്തിലാണ് പുലിമുട്ട് നിർമിക്കുന്നത്. ഇതിൽ കരയിലെ 1550 മീറ്ററും, കടലിൽ 2055 മീറ്റര്‍ നിർമാണവും പൂർത്തിയയിട്ടുണ്ട്.