ആവണീശ്വരം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു രണ്ടുപേരും ഉണ്ടായിരുന്നത്. ഇവര്‍ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ പുനലൂര്‍ ഭാഗത്തുനിന്നുവന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രെയിന്‍ എത്തുന്നതിനിടെ ഇവര്‍ക്ക് റെയില്‍വേ പാതയില്‍ നിന്ന് പാളത്തിലേക്ക് കയറാന്‍ കഴിഞ്ഞില്ല.
സജീന സംഭവസ്ഥലത്തുവച്ചു മരിച്ചു. പഞ്ചായത്ത് മെമ്പർ കൂടിയായ റഹീം കുട്ടിയെ ഉടന്‍ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലൂടെ കയറി ഇറങ്ങി രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെയാണ് അപകടം.