*വക്കം സ്വദേശിനിയുടെ മരണം കൊലപാതകം*

കഴിഞ്ഞ 18ന് വർക്കല അയന്തി കടവിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൽഐസി ഏജന്റ് ജെസിയുടെ (54) മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിഞ്ഞു.  .  

സംഭവവുമായി ബന്ധപ്പെട്ട് മണനാക്ക്‌ സ്വദേശി മോഹനൻ (55) അറസ്റ്റിലായി.  
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്ത് ആത്മഹത്യകൾ പതിവായതിനാൽ ആത്മഹത്യയാണെന്നാണ് എല്ലാവരും കരുതിയത്.  എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം തുടരുകയായിരുന്നു.  

സിസിടിവി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഹനൻ പിടിയിലായത്.  സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മോഹനൻ പോലീസിനോട് പറഞ്ഞു.  
മോഹനൻ സാരി ഉപയോഗിച്ച് ജെസ്നയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  
ജെസ്നയെ കാണാനില്ലെന്ന് മകൾ കടയ്ക്കാവൂർ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇവരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഹനൻ ഓട്ടോയിൽ എത്തിയതായി പോലീസിന് മനസിലായത്.  ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്