കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗ്രഹനാഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടു. [

 തിരുവനന്തപുരം 
 വെഞ്ഞാറമൂട് കീഴായിക്കോണം സുമി ഭവനിൽ സുധാകരൻ (63) ആണ് മരിച്ചത്.
 ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രത കുറവ് മരണത്തിന് ഇടയാക്കിയെന്ന സംശയം ഉയരുന്നുണ്ട്.

​ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. കൂലിവേലക്കാരനായ സുധാകരൻ ജോലിസ്ഥലത്തുനിൽക്കവെ വീട്ടിൽ ഫ്രിഡ്ജ് നന്നാക്കാൻ ആൾ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് കുറുക്കുവഴിയിലൂടെ വേഗത്തിൽ വീട്ടിലേക്ക് വരികയായിരുന്നു.

 ഈ സമയം കീഴായിക്കോണം വട്ടവിളക്ക് സമീപം വഴിയിലുണ്ടായിരുന്ന പത്തായക്കടന്നൽ കൂട്ടത്തിൽ നിന്നും കടന്നലുകൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ഉടുത്ത മുണ്ടെടുത്ത് തലയും ശരീരവും മറയ്ക്കാൻ ശ്രമിച്ചെങ്കിലും തലയിലും കാലുകളിലും ഉൾപ്പെടെ ശരീരത്തിലുടനീളം വ്യാപകമായി കുത്തേറ്റു.
​ഉടൻ തന്നെ ഫയർഫോഴ്സ് ആംബുലൻസിൽ ഇയാളെ വാമനപുരം ആശുപത്രിയിലും തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. എന്നാൽ വലിയകുന്ന് ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ മാത്രം നൽകി ഇയാളെ വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. തുറന്ന വീട്ടിലെത്തിയ ഇയാൾ
​ രാത്രി പത്തുമണിയോടെ സുധാകരന് അസഹനീയമായ വേദനയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു. ഇതോടെ ബന്ധുക്കൾ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയ്ക്ക് 11.30-ഓടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
. ആദ്യഘട്ടത്തിൽ വലിയകുന്ന് ആശുപത്രിയിൽ നിന്നും കൃത്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ആരോപണത്തിലാണ് നാട്ടുകാർ.
​ ഭാര്യ മായ . സുമി, സുമിത്ത് എന്നിവർ മക്കളും സന്ദീപ്, ആരതി എന്നിവർ മരുമക്കളുമാണ്.