കളിയുടെ തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ച 2010 ജേതാക്കൾ ആദ്യപകുതിയിൽ മിക്കൽ ഒയാർസാബാൽ നേടിയ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയുടെ 66ആം മിനുട്ടിൽ പെഡ്രോ സ്പെയിനിന്റെ ലീഡ് ഇരട്ടിച്ചപ്പോൾ 89ആം മിനുട്ടിൽ ഗോളിലൂടെ ഒയാർസാബാൽ ഓസ്ട്രിയയുടെ നെഞ്ചിലെ അവസാന ആണിയും അടിച്ചു. 2010 ഇൽ ജേതാക്കളായ ശേഷം ആദ്യമായാണ് സ്പെയിൻ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം അവർ വിജയിക്കുന്നത്.
കളിയുടെ 36ആം മിനുട്ടിൽ കുക്കുറെല്ലയിൽ നിന്നും ലഭിച്ച പാസ് സ്വീകരിച്ച ഒയാർസാബാൽ ഒരു മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ച് ടൂർണമെന്റിലെ തന്റെ മൂന്നാം ഗോൾ സ്വന്തമാക്കി.രണ്ടാം പകുതിയിൽ ബെയ്നയുടെ പാസ്സിനെ മികച്ചൊരു ഹെഡറിലൂടെ പെഡ്രോ വലയിലാക്കി. കളിയുടെ അവസാന ഘട്ടങ്ങളിൽ സ്പെയിനിന്റെ മൂന്നാം ഗോൾ പിറന്നു. ലാമിനെ യമലിന്റെ ഗോളെന്നുറച്ച ഷോട്ട് ഡേവിഡ് അലാബ പ്രതിരോധിച്ചെങ്കിലും കുക്കുറെല്ലയുടെ ക്രോസിൽ നിന്നും ഒയാർസാബാൽ തന്റെ ടൂർണമെന്റിലെ നാലാം ഗോൾ സ്വന്തമാക്കി.
