2680ഓളം രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 13705 രൂപയായിരുന്നു വില. അതിൽ നിന്ന് 335 രൂപയോളം കുറഞ്ഞ് വിപണിനിരക്ക് 13,370 രൂപയായി. രാജ്യാന്തര വില താഴേക്ക് കൂപ്പുകുത്തിയതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്.
കഴിഞ്ഞ ആഴ്ചയിൽ അയ്യായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് വിപണിയിൽ പെട്ടെന്ന് വില ഉയരാൻ തുടങ്ങിയത്. ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ വർദ്ധിച്ചതോടെയാണ് വിലക്കയറ്റത്തിന്റെ ട്രെൻഡ് ആരംഭിച്ചത്. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 4,300 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഈ കുതിപ്പിനാണ് ഇന്ന് നേരിയ ശമനമുണ്ടായിരിക്കുന്നത്.
