കൊച്ചി: രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന ഒരു മലയാളി വ്യവസായി എന്നതിലുപരി ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് കേരളത്തിലെ ഒട്ടുമിക്ക മേഖലകളിലും തന്റേതായ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. പ്രമുഖനായ ഒരു ബിൽഡർ എന്ന വലിയ മേൽവിലാസം ഉള്ളപ്പോൾ തന്നെ പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകൾ സ്പോൺസര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകൾ നിര്‍മിക്കുകയും ചെയ്ത സിജെ റോയ് തിളങ്ങി നിൽക്കുന്ന വ്യക്തിത്വം ആയിരുന്നു. കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്പോൺസര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കേരളമെങ്ങും അറിയുന്ന വലിയ പേരായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പും സിജെ റോയിയും.
ബെംഗളൂരുവിൽ ജനിച്ച് വളർന്ന്, വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കി, കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് റോയ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ. റോയ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്.2006-ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ കരുത്താണ്.
റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.
സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു. ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന 'അനോമി' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു സി.ജെ റോയ്.മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത 'ലേഡീസ് ആൻഡ് ജന്റിൽമാൻ' എന്ന ചിത്രവും സി.ജെ റോയ് നിർമ്മിച്ചു. 2013 ലായിരുന്നു ചിത്രം പുറത്തറിങ്ങിയത്.വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കിയ സുരേഷ് ഗോപി ചിത്രം 'മേം ഹൂം മൂസ' എന്ന ചിത്രവും, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തവും സി.ജെ റോയ് നിർവഹിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങി, ടൊവിനോ തോമസ് നായകനായെത്തിയ 'ഐഡന്റിറ്റി' എന്ന ചിത്രവും സി.ജെ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു നിർമ്മിച്ചത്.സിനിമ നിർമ്മാണം കൂടാതെ ടെലിവിഷൻ രംഗത്തും സി.ജെ റോയ് സജീവമായിരുന്നു. ബിഗ് ബോസ് കന്നഡ സീസൺ 11 സ്പോൺസർ ചെയ്തത് കോൺഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു, കൂടാതെ സ്റ്റാർ സുവർണ്ണയുടെ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി ഷോയും കോൺഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു സ്പോൺസർ ചെയ്തിരുന്നത്.
അടുത്ത കാലത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണറപ്പ് അനീഷ് ടി എയ്ക്ക് 10 ലക്ഷത്തിന്‍റെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് ഞെട്ടിച്ചത് . ബിഗ് ബോസ് മലയാളത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ആണ് ടൈറ്റില്‍ വിജയിയുടെ സമ്മാനത്തുക നല്‍കുന്നത്. റോയ് സി ജെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ സർജാപൂർ ഒരു ഐടി ഹബ്ബാകുമെന്ന് കണക്കുകൂട്ടിയ റോയ് വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി.ദുബായ് വിപണിയിൽ വായ്പകൾക്കും ഡൗൺ പേയ്‌മെന്റുകൾക്കും പുതിയ മാതൃകകൾ അവതരിപ്പിച്ച് റെക്കോർഡ് വിൽപ്പന നടത്തി. 300 ഏക്കറോളം വരുന്ന ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്.ബിസിനസ് തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും തന്റെ ഹോബിയായ ആഡംബര കാർ ശേഖരണത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു സി ജെ റോയ്.
ബംഗളൂരുവിൽ ഇൻകം ടാക്സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം.
കാസനോവ അടക്കമുള്ള സിനിമകളുടെ നിർമാതാവ്. മോഹൻലാൽ അവതാരകനായ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുടെ മുഖ്യസ്പോൺസർ റോയിയായിരുന്നു.ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ; കോർപ്പറേറ്റ് ഓഫീസിൽ റോയിയെ വിളിച്ചു വരുത്തി വ്യക്തത തേടി; ആവശ്യപ്പെട്ട രേഖകൾ എടുക്കാനെന്ന് പറഞ്ഞ് ഓഫീസിലെ മുറിക്കുള്ളിൽ പോയ സി ജെ റോയി സ്വന്തം തോക്ക് കൊണ്ട് നെഞ്ചിൽ വെടിയുതിർത്തു; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ്റെ ആത്മഹത്യയിൽ എങ്ങും നടുക്കം💔🌹
ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല...വിശ്വസിക്കാൻ പറ്റാത്ത വിധത്തിലുള്ള ഒരു വിടവാങ്ങൽ ആയിപോയി..💔
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയി സ്വയം വെടിവെച്ച് മ.രി.ച്ചു എന്ന വാർത്ത പുറത്തുവരുമ്പോൾ എങ്ങും ഞെട്ടൽ മാത്രം.. ഇന്ത്യയിലും ഗൾഫ് നാടുകളിലും അടക്കം റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്നു വ്യക്തിയായ ഡോ. റോയിയുട മരണം കേരളക്കരയെ ആകെ നടക്കുന്നതായിരുന്നു. ബംഗളൂരു റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽ ഇന്നു വൈകിട്ടോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു.
ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി തന്നെ റോയിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരാൻ അടുത്തിടെ കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ നിന്നും ഇൻകംടാക്‌സ് ഉദ്യോഗസ്ഥർ പരിശോധനക്കായി ബംഗളുരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ എത്തിയത്.
ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സർക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിിലാണ് ഉദ്യോഗസ്ഥർ എത്തിയത്.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിൻ്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി.
കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്‌ഡ് ആരംഭിച്ചത്. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു.
ഇന്ന് ഉദ്യോഗസ്ഥർ എത്തിയ റോയിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് രേഖകൾ ആവശ്യപ്പെടുകയായിരുന്നു. ചില രേഖകൾ എടുത്തു നൽകാമെന്ന് പറഞ്ഞ് അദ്ദേഹം ഓഫീസിലേക്ക് പോയി. ഇവിടെ വെച്ചാണ് വെടിയുതിർത്തത്. സ്വന്തം തോക്ക് ഉപയഗിച്ചു വെടിയുതിർക്കുകയായിരുന്നു. ഓഫിസ് മുറിക്കുള്ളിൽ വെടിയൊച്ച കേട്ടെത്തിയ ജീവനക്കാരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ റോയിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ.
റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ
സിനിമ നിർമ്മാണ രംഗത്തും
വ്യോമയാന മേഖലയിലും അദ്ദേഹം
സജീവമായിരുന്നു. ബംഗളൂരു
ആസ്ഥാനമായി പ്രവർത്തിക്കുന്ന
കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും
വലിയ തോതിലുള്ള ഫ്ലാറ്റ്, വില്ല
പദ്ധതികൾ നടപ്പിലാക്കി വരികയായിരുന്നു.
കൊച്ചി സ്വദേശിയായ റോയ് തന്റെ വേറിട്ട ബിസിനസ് ശൈലിയിലൂടെയാണ് ശ്രദ്ധേയനായത്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ കുറച്ചുദിവസങ്ങളായി പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിൽ അദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലെ ജീവനക്കാർ പറയുന്നു. പോലീസ് ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.
ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോൺഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിൻ്റെ സ്ഥാപനകനും ചെയർമാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കർണാടകയിലുമായി നിരവധി ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സമുദ്ര സംബന്ധിയായ ജോലികൾക്ക് ശേഷമാണ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് റോയി കടന്നുവന്നത്. വിദ്യാഭ്യാസം, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ക്യാമ്പുകൾ, വീട് നിർമ്മാണം എന്നിവയ്ക്ക് കോൺഫിഡൻസ് ഫൗണ്ടേഷൻ വഴി വലിയ സഹായങ്ങൾ നൽകി വന്നിരുന്നു.
200-ലധികം വിദ്യാർത്ഥികൾക്ക് കോടിരൂപയുടെ സ്കോളർഷിപ്പ് നൽകിയിട്ടുണ്ട് കോൺഫിഡന്റ് ഗ്രൂപ്പ്, കോൺഫിഡൻസ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്‌പിറ്റാലിറ്റി, എന്റർടെയ്ൻമെന്റ്, എഡ്യൂക്കേഷൻ, ഇന്റർനാഷണൽ ട്രേഡിംഗ് എന്നീ മേഖലകളിലും പങ്കുവെച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം കാസനോവ അടക്കമുള്ള സിനിമകളുടെ നിർമാതാവാണ്. മോഹൻലാൽ അവതാരകനായ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുടെ മുഖ്യസ്പോൺസറായിരുന്നതും റോയിയായിരുന്നു.
