തിരിച്ചറിയൽ രേഖകൾ ഒന്നും വിദേശിയുടെ കയ്യിൽ ഇല്ലായിരുന്നെങ്കിലും ഇയാൾ ഉപയോഗിച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇരുചക്ര വാഹനത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ ഇയാളുടെ പാസ്പോർട്ട് പോലീസ് കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി പാപനാശം ബീച്ചിന്റെ വിവിധ സ്ഥലങ്ങളിലായി ഇയാൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനാൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അതിനിടയായിരുന്നു ഇന്നലെ ഇയാൾക്ക് വാട്ടർ സ്പോർട്സ് ജീവനക്കാരിൽ നിന്ന് അതിക്രൂര മർദ്ദനമേറ്റത്