ലീഡ്സില്‍ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, ജയം.,ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് പരാജയത്തോടെ തുടക്കം.

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് പരാജയത്തോടെ തുടക്കം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ പരാജയം രുചിച്ചു. ലീഡ്‌സില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലീഷ് ജയം. സ്‌കോര്‍: ഇന്ത്യ- 471, 364. ഇംഗ്ലണ്ട്- 465, 373/5.


രണ്ടാം ഇന്നിങ്‌സില്‍ ബെന്‍ ഡക്കറ്റിന്റെ സഞ്ചുറി (149) ആണ് ഇംഗ്ലണ്ടിന് നിര്‍ണായകമായത്. സാക് ക്രോളി (65), ജോ റൂട്ട് (53*) എന്നിവരുടെ അര്‍ധ സെഞ്ചുറിയും തുണച്ചു. ശര്‍ദുല്‍ ഠാക്കൂറും പ്രസിദ്ധ് കൃഷ്ണയും തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തി പ്രതീക്ഷ നല്‍കിയെങ്കിലും ജോ റൂട്ട് ഒരറ്റത്ത് നിലയുറപ്പിക്കുകയായിരുന്നു.അതേസമയം, രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം ഇന്നിങ്‌സില്‍ കെ എല്‍ രാഹുലും സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പന്തിന് പുറമെ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരും സെഞ്ചുറിയടിച്ചു. അതേസമയം, മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വാലറ്റം അമ്പേ പരാജയമായിരുന്നു. ഏറെ കാലത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ക്ക് തിളങ്ങാനായില്ല. ബെന്‍ ഡക്കറ്റ് ആണ് കളിയിലെ താരം.