കിളിമാനൂർ സമീപം ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഇരുപതുകാരന് ദാരുണന്ത്യം

കൊടുവഴന്നൂർ, കണ്ണൻമുക്ക്, വലിയവിള വീട്ടിൽ സുരേന്ദ്രൻ,മിനിമോൾ ദമ്പതികളുടെ മകൻ മിഥുൻ (20) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെ 
 കിളിമാനൂരിൽ നിന്നും സ്വവസതിയിലേക്ക് മടങ്ങവേ ചൂട്ടയിലിനും , ചെങ്കിക്കുന്നതിനുമിടയിൽ മിഥുൻ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ തട്ടുകയും, ഓടയിലേക്ക് പതിക്കുകയുമായിരുന്നു. 

 അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ മിഥുനെ വിവരമറിഞ്ഞ് എത്തിയ കിളിമാനൂർ പോലീസും, നാട്ടുകാരും ചേർന്ന് 108 ആംബുലൻസിൽ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 കേശവപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ യോടെ കിളിമാനൂർ പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരം 3.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
 സുമിൻ ഏക സഹോദരനാണ്.