ചിറയിൻകീഴ് – കണിയാപുരം റോഡിലെ പ്രധാന ജംഗ്ഷനായ അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മുടപുരം: ചിറയിൻകീഴ് – കണിയാപുരം റോഡിലെ പ്രധാന ജംഗ്ഷനായ അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നിട്ട് ഒന്നര വർഷത്തിലേറെയായി. ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

നിരവധി കോളേജ് ബസുകളും മുട്ടപ്പലം, മംഗലാപുരം, പെരുങ്ങുഴി തുടങ്ങിയ വിവിധ റൂട്ടുകൾ വഴി മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ധാരാളം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നുണ്ട്.

ഇതിന് പുറമെ അഴൂർ കടവ്, മാടൻവിള വഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഈ ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. അതിനാൽ ധാരാളം യാത്രക്കാർ ഇവിടെ ബസ് കാത്ത് നിൽക്കുന്നുണ്ട്. ഗണപതിയും കോവിൽ ക്ഷേത്രവും ഈ ജംഗ്ഷനിൽ റോഡരികിലാണ്.

കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ വെയിലും മഴയും കൊണ്ട് റോഡരികിലാണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്.

പുതിയ കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം