ഏഴു വർഷത്തെ പ്രണയം വിവാഹത്തിൽ കലാശിച്ചു എന്നാൽ ഒറ്റ രാത്രി കൊണ്ട് തകിടം മറിഞ്ഞു.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഇഷ്ട പുരുഷനെ വരനായി ലഭിച്ചാൽ ഏതൊരു സ്ത്രീയും സന്തോഷിക്കാതിരിക്കില്ല. ആ പ്രണയ സാക്ഷാത്കാരത്തിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതമുണ്ടെങ്കിൽ സന്തോഷവും ഇരട്ടിയാകും. ടെക്നോപാർക്കിലെ ജീവനക്കാരിയായ  യുവതിയുടെ ജീവിതത്തിലും ഒക്ടോബർ 31 രാത്രി വരെ ഈ സന്തോഷങ്ങൾ എല്ലാം നിറഞ്ഞു നിന്നിരുന്നു. എന്നാൽ ആദ്യരാത്രിയുടെ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നടിഞ്ഞു. ഏഴു വർഷത്തിനിടെ മനസ്സിലാക്കാതിരുന്ന സത്യം അവൾ അന്നാണ് തിരിച്ചറിഞ്ഞത്.

താൻ വിവാഹം കഴിച്ചത് ഒരു പുരുഷനെ അല്ല സ്ത്രീയെയാണെന്ന സത്യം യുവതി മനസ്സിലാക്കിയതോടെ പോലീസ് സ്റ്റേഷനിൽ പരാതി എത്തി. തിരുവനന്തപുരം സ്വദേശി ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയാണ് അതിവിദഗ്ധമായി കബളിപ്പിക്കപ്പെട്ടത്.  പ്രണയിച്ചു വിവാഹം കഴിച്ചു കബളിപ്പിച്ചത്. ഏഴു വർഷത്തെ പ്രണയത്തിനിടെ യുവതിക്ക് ഒരിക്കൽ പോലും തിരിച്ചറിയാനായില്ല ഒടുവിൽ ഒക്ടോബർ 31ന് വിവാഹം.

കഴിഞ്ഞ ആദ്യ രാത്രിയിൽ പ്രവേശിച്ചതോടെ ആണ് തന്നെ താലിചാർത്തിയിരിക്കുന്നത് ഒരു സ്ത്രീയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പിറ്റേദിവസം തന്നെ ഈ യുവതി പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ യുവതിയെ വിവാഹം ചെയ്ത പുരുഷനോ ട്രാൻസ്ജെൻഡർ അല്ലാ എന്നും സ്ത്രീ തന്നെയാണെന്ന് ഉറപ്പു വരുത്തി.

കേരള കൗമുദി ആണ് തിരുവനന്തപുരത്ത് നടന്ന ഈ സംഭവം വിശദമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയും സുഹൃത്ത് പരിചയപ്പെടുത്തിയ യുവാവും (സ്ത്രീ) തമ്മിൽ അടുപ്പത്തിൽ ആവുന്നത്. ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി ആണെന്നാണ് പറയുന്നത് ഈ അടുപ്പം പിന്നീട് തീവ്രമായ പ്രണയമായി മാറി.

#ചടയമംഗലംന്യൂസ്