മഴയുടെ മറവില്‍ മോഷണവും സാമൂഹിക വിരുദ്ധ ശല്യവും വ്യാപകം

 മഴയുടെ മറവില്‍ മോഷണവും സാമൂഹിക വിരുദ്ധ ശല്യവും വ്യാപകം

കൊട്ടിയം : മഴയുടെ മറവില്‍ മോഷണവും സാമൂഹിക വിരുദ്ധ ശല്യവും വ്യാപകമാകുന്നു. വ്യാഴാഴ്ച രാത്രി ശിവന്‍നടയുടെ വഞ്ചി കുത്തിത്തുറന്നും ഓഫീസിൻ്റെ പൂട്ട് പൊളിച്ചും മോഷണശ്രമം നടന്നു. ഓഫീസിൻ്റെ പൂട്ട് പൊളിച്ച്‌ അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയും കുത്തിത്തുറന്ന് പരിശോധിച്ചു. വിലയേറിയതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.ഇതിനടുത്ത് തൊടിയില്‍ ക്ഷേത്രത്തില്‍ രണ്ട് ദിവസം മുമ്പാണ് വഞ്ചികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നത്. മോഷണങ്ങള്‍ക്ക് പിന്നില്‍ സ്ഥിരം മോഷ്ടാക്കളെല്ലെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാത്രി തന്നെ കൊല്ലൂര്‍വിള പള്ളിമുക്ക് പോസ്റ്റാഫിസിന് സമീപത്തെ ഹാര്‍ഡ്വെയര്‍ കടയിലും ഇരവിപുരം കാക്കത്തോപ്പിലെ സ്റ്റേഷനറി കടയിലും മോഷണം നടന്നിരുന്നു. പൊലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ പ്ലാക്കാട് ടിങ്കു ആവശ്യപ്പെട്ടു