കൊല്ലംഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ 38 വയസ്സുള്ള എലിസബത്താണ് മരിച്ചത്.
തൊഴിലുറപ്പ് തൊഴിലാളിയായ എലിസബത്ത് കഴിഞ്ഞദിവസം പനി ബാധിച്ച് ഇടമണിലെ ആശുപത്രിയിലും അതിനുശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് എലിസബത്തിനെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഇന്നലെ വൈകിട്ടോടുകൂടി എലിസബത്ത് മരിച്ചു.
എന്നാൽ സംഭവത്തിൽ ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ഇൻക്വസ്റ്റ്നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകി.
പനി മൂലം ഉണ്ടായ ഇൻഫെക്ഷൻ ആയിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
