*മുഖ്യമന്ത്രി വി ഡി സതീശൻ ശിവഗിരി മഠം സന്ദർശിച്ചു.*

രാവിലെ 8:30 മണിയോടുകൂടി ശിവഗിരിയിലെത്തിയ മുഖ്യമന്ത്രി ശ്രീനാരായണഗുരു സമാധിയിലും സന്ദർശനം നടത്തി.

ജാതിമത ചിന്തകൾക്കതീതമായി മതസൗഹാർദ്ദത്തോടെ എല്ലാപേരും ഒരുമിച്ച് നിൽക്കുന്ന കേരളത്തിനുവേണ്ടി പ്രയത്നിക്കുമെന്ന് വിഡി സതീശൻ ശിവഗിരിയിൽ പറഞ്ഞു. 

കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി ഉയർത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാഗ്ദാനം നൽകി.
 ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ശുഭംഗനന്ദ സ്വാമി തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.