മത്സരത്തിന്റെ ഏഴാം മിനിറ്റിൽ പരാഗ്വെ താരം ബൊബാദില്ലയുടെ ഓൺ ഗോളിലൂടെ ലീഡ് നേടിയ അമേരിക്കയ്ക്കായി മുപ്പത്തിയൊന്നാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും (45+5') തകർപ്പൻ ഗോളുകൾ നേടി ഫോളാരിൻ ബലോഗൻ ടീമിന്റെ വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയുടെ 73-ാം മിനിറ്റിൽ മൗറീഷ്യോയിലൂടെ പരാഗ്വെ ഒരു ഗോൾ മടക്കിയെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (90+8') ജിയോവാനി റെയ്ന കൂടി വലകുലുക്കിയതോടെ അമേരിക്കൻ വിജയം പൂർത്തിയായി.
