എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ഗതി തന്നെ മാറി. നിരന്തരമായ ആക്രമണങ്ങളിലൂടെ ഉറുഗ്വേ സൗദിയുടെ പെനാൽറ്റി ബോക്സിനുള്ളിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഫെഡറിക്കോ വാൽവെർഡെയുടെ നേതൃത്വത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസ് മികച്ച സേവുകളിലൂടെ ടീമിനെ രക്ഷിച്ചു.എന്നാൽ കളിയുടെ 80-ാം മിനിറ്റിൽ ഉറുഗ്വേ സമനില പിടിച്ചു. സൗദി പ്രതിരോധത്തെ തകർത്ത് മാക്സി അറൗഹോ iതിരളിയുടെ വല കുലുക്കി. പിന്നാലെ വിജയഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
